Friday 15 July 2016




തീവ്രവാദങ്ങള്‍ക്ക് അടിമപ്പെട്ടു സ്വന്തം നാടു
നശിപ്പിക്കാന്‍ ഒരുങ്ങുന്നവരോടു ഒന്നു
മാത്രമേ പറയാനുള്ളൂ,
"പെറ്റു വളര്‍ത്തിയ അമ്മയ്ക്കു തുല്യമാണ്
         പോറ്റിവളര്‍ത്തിയ നാട് ."

അതെ, ഒന്നു ആഴമായി ചിന്തിച്ചാല്‍ പിച്ചവച്ചു
നടക്കാന്‍ പടിച്ച, പിന്നെ കൈപിടിച്ചു നടത്തിയ ,
നീ ചവിട്ടി നടന്നു വളര്‍ന്ന നാട്.
അത് അമ്മയോളം വലുത് തന്നെയാണ്.
                 
സ്വന്തം നാടിനേയും നാട്ടുകാരേയും, ജാതിയുടേയും
മതത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍, നാടുകടന്നു
കൂട്ടു തേടുമ്പോള്‍ നീ ഒന്നോര്‍ക്കുക.,
" നിന്റെ ഭാരം സഹിച്ചു, നിനക്കുവേണ്ടി വേദന
സഹിച്ച, നീ ചവിട്ടി നോവിച്ച, നീ കണ്ടു വളര്‍ന്ന
'നിന്റെ അമ്മ' യെ ആണ്  'നീ' കൊല്ലുവാന്‍
ഒരുങ്ങുന്നത്....,"
              "ആ അമ്മയുടെ ഓരോ ശ്വാസത്തിലും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
ശാന്തിയുടേയും കണങ്ങളുണ്ട്...,
അതു നശിപ്പിക്കരുത്..."
         
ഇത് ഈ നാട്ടില്‍ സമാധാനം
ആഗ്രഹിക്കുന്നവരില്‍ ഒരുവന്റെ
അപേക്ഷയാണ്.....@